2010 ഏപ്രിൽ 4, ഞായറാഴ്‌ച

ക്രുദ്ധന്‍ (കവിത)

മാനദണ്ഡങ്ങള്‍ ഒന്നുമേ തെല്ലുമേ ഏശാതെ
കൂസല്ലില്ലാതെ നടന്നകലുന്നു മെല്ലെ !
പരക്കെ കിടക്കുന്ന പെരുവഴികള്‍ താണ്ടി, യവന്‍
നീങ്ങുന്നു ദൂരേയ്ക്കു ദൂരെയ്ക്കെങ്ങോ ..

ജീവിതം തെറ്റെന്നു, ജനിച്ചതേ തെറ്റെ-
ന്നാര്‍ത്തട്ടഹസിച്ച് കൊണ്ട് ചലിക്കുന്നവന്‍.
അനന്തതയില്‍ കണ്ണുനട്ട് , ഇമ വെട്ടാതെ
തെല്ലുമേ കൂസാതെ നടന്നു നീങ്ങുന്നു വീണ്ടും.

നൊടിയ്ക്കൊന്നു പതറാതെ, കാണികളെയോക്കെയും
അണികളായി മാറ്റി,യവനിതാ പോകുന്നു !
അവന്‍ ചോദിയ്ക്കുന്നു;
" എന്തേ, നിങ്ങള്‍ എന്നെ കല്ലെറിയുന്നില്ല ?!.

ഭ്രാന്തനെന്നാര്‍ത്തു വിളിക്കുന്നില്ല ?!!"

അണികളായി മാറിയ കാനികലാരോ മൊഴിഞ്ഞു :
" ഞങ്ങളും പിറന്നതീ ഭൂമിയില്‍, ഈ മാത്ര
ചരിയ്ക്കുന്നതീ മണ്ണില്‍.. പേറുന്നത് ഒരേ മതം.
നമിയ്ക്കുന്നതൊരെ തത്വവും തേടുന്നത്ഒരേ സത്യവും ."

ഇളം തെന്നല്‍ ശ്രുതിചേര്‍ത്ത് മീട്ടുമീ വിഹായസ്സില്‍,
ശൂന്യമാം വഴിതേടി പിന്നെയും അലയുന്നു വ്യഥാ.

ഞെട്ടിപിടഞ്ഞെഴുന്നേറ്റു നോക്കി ഞാന്‍ തല്‍ക്ഷണം
കിനാവാണെന്നാകിലും , നന്നേ വിറയ്ക്കുന്നു എന്‍ മനം!
ഉടലോട്ടി വിയര്‍ക്കുന്നു, സര്‍വ്വാംഗം കുളിര്‍ക്കുന്നു
ഭയമെന്ന വിഷബീജം എന്നില്‍ തളിര്‍ക്കുന്നു .

അണയുവാന്‍ തുനിഞ്ഞോരാ ഓട്ടുവിളക്കിനെ
അന്ധകാരത്തിലാഴ്ത്തി തിരികെ വരുവാന്‍
ഒരു കൊച്ചു കാറ്റ് പടിഞ്ഞാട്ടു വീശുന്നു .
കാറ്റേറ്റ്‌ അരുണന്റെ പ്രഭപോലും മെല്ലെ അകലുന്നു !

ക്രോധമാം അഗ്നിക്കാളിപടരുവാന്‍, അവര്‍
മെല്ലെ അതിലേക്കു 'സ്നേഹം ' പകരുന്നു .
ആ മൊഴികള്‍ ഓരോന്നും കാറ്റിലിറ്റിറ്റു വീഴവെ
ചെന്നു ഞാന്‍, പാഞ്ഞതിനടുത്തെത്തി നില്‍ക്കുന്നു.

ആളികത്തണമെനിക്കതില്‍, വെന്തു വേണ്ണീരാവോളം
ക്രുദ്ധമാം മനസ്സിനെ തെല്ലോന്നടക്കുവാന്‍
പെട്ട പാടു ചെറുതല്ല, ഈശനെ, നിനക്ക് മാത്രം
സ്വായത്തമാം രഹസ്യമെന്നാകിലും !

വിശപ്പോട്ടടങ്ങാത്ത വയറും മനസ്സുമായി
പിന്നെയും കേട്ട് ഞാന്‍ 'പടുപാപി' യെന്നാര്‍ത്തത് !
പിന്നെ ഞാന്‍ ഒന്നുമേ കണ്ടതില്ല ... !
പിന്നെ ഞാന്‍ ഒന്നുമേ കേട്ടതില്ല, അറിഞ്ഞതില്ല !!

യാതൊരു ജല്പനവുമലചില്ല കര്‍ണ്ണത്തില്‍
അക്ഷണമെങ്ങുമേ മറ്റോലി കൊള്ളുമാര്‍
ഉച്ചത്തിലായി നിശബ്തതന്‍ നിലവിളി
അതിന്‍റെ മാറ്റൊലി ദിഗന്തങ്ങളും താണ്ടി.!!

"പരാതീതനു പഥ്യമല്ലാത്തതൊക്കെയും
വര്‍ജിച്ചു തള്ളേണം, പടുപാപിയാം
പഥികര്‍തന്‍ ഹിംസ വേണം ക്ഷണം"-
ഉള്ളിലായി ആരോ ചൊല്ലിയത് കേട്ടു ഞാന്‍.

നിണം കുടിച്ചാര്‍ത്തി തീരാത്തൊരെന്‍
കത്തി,പച്ചമംസത്തില്‍ ചിത്രം വരച്ചു.
പിന്നെയെന്നിലെ തീയണയ്ക്കുവാനോടി ഞാന്‍
ചെന്നതാം, പുഴയുടെ മടിത്തട്ടില്‍, ആഴത്തില്‍ !

അറ‌ിഞ്ഞു ഞാനെനുള്ളിലാ നനവുകള്‍
തെല്ലോട്ടണഞ്ഞു എന്നിലെ കനലുകള്‍
പിന്നെയൊട്ടുമേ ശേഷിക്കാതെ, മെല്ലെയെന്നിലെ
അവസാന നാളവും കെട്ടടങ്ങീടുന്നു.

ശൗര്യവും ജ്വാലയും കെട്ടൊരാ ചിതയിലിന്നു
ശേഷിപ്പായി ചുടലഭസ്മവും ചാരവും.
കാലപ്രയാണത്തില്‍ ചരിത്രം കുറിച്ചിട്ടു:
" ഒടുങ്ങീ പടുപാപി, എന്നേക്കുമെന്നെക്കും !

അഭിപ്രായങ്ങളൊന്നുമില്ല: