2010 ഏപ്രിൽ 4, ഞായറാഴ്‌ച

മര്‍ത്യനെന്ന നാമം

ഏതൊരു കഠാരത്തുമ്പില്‍ ഒടുങ്ങുവാനായി
പടുത്തുയര്‍ത്തുന്നു നീ നിന്‍ ജീവിതം
എത്ര മനുഷ്യര്‍ തങ്ങളുടെ വരിയെല്ലിന്‍
എണ്ണം പറഞ്ഞനുഗ്രഹിച്ചീടണം നിനക്ക്
നിന്‍ സ്മാരകം കേട്ടിയുയര്‍ത്തുവാന്‍

ഒരു നൂറു വിലക്കും , അതിലേറെ വിലങ്ങുകളും
പേറുമീ ജീവിതത്തിനു പോരുളെന്തു ?
ഏതോരാ, ആരാധനാലയത്തില്‍ , ഏതൊരാശ്രമത്തില്‍
ചെന്ന് തപസ്സിരുന്നാല്‍ , ഒടുങ്ങുമീ
പാപ ബോധ, മതിനറുതി കാണാന്‍


നിന്‍റെ കാരുണ്യ നീരുറവ കുടിച്ചു
വളരുവാനാഗ്രഹിച്ച പേടമാനിന്‍ അന്ത്യം
നിന്‍ കൈയാലെന്നതിനുപരി ,
നീയതിനെ കൊന്നു നിന്‍ അത്താഴത്തിനു
വിളമ്പി സല്‍കരിച്ചവനല്ലയോ , പടുപാപി ??

മര്‍ത്യനെന്നു പുകള്‍പെട്ട നിന്നെയല്ലോ ,
കരുണ തന്‍ ആത്മീയ രൂപമായി നിനച്ചത് ?!

മനുഷ്യാ , നിന്‍റെ അഹന്തയ്കും , അധമത്തിനും
മറ്റൊരു കല്കിയും , കൃഷ്ണനും വന്നു കൂടായ്കയില്ല .
പാപിയാം നിന്നെ മണ്ണോടു ചേര്‍ക്കാന്‍ പിറക്കുന്ന
ഉണ്ണിയ്ക്ക് നല്‍കൂ നീ നിന്‍ മര്‍ത്യനെന്ന നാമം .
അത് അര്‍ത്ഥവത്താകട്ടെ !!

അഭിപ്രായങ്ങളൊന്നുമില്ല: